ലേവ്യപുസ്തകം
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരന്‍ മോശെ പുസ്തകത്തിന്റെ അവസാന വാക്യത്തില്‍ പറയുന്നു. “യിസ്രായേൽ മക്കൾക്കുവേണ്ടി യഹോവ സീനായി പർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ തന്നെ” (27:34). ന്യായപ്രമാണത്തെ സംബന്ധിച്ച് പല ചരിത്ര സംഭവങ്ങളുടെയും വിവരണങ്ങള്‍ ഇതിലുണ്ട് (8:10; 24:10-23). പൌരോഹിത്യ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന ലേവി ഗോത്രത്തിന്റെ പേരില്‍ നിന്നുമാണ് പുസ്തകത്തിന് പേര് ലഭിച്ചത്. ലേവ്യരുടെ പ്രശ്നങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ആരാധനയില്‍ ജനത്തിനു ചെയ്യേണ്ട സേവനങ്ങളെ ക്കുറിച്ച് പുരോഹിതന്മാരോടുള്ള നിര്‍ദ്ദേശങ്ങള്‍ വിശുദ്ധജീവിതത്തിനു ജനത്തോടുള്ള കല്പനകള്‍ എന്നിവയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1,446 - 1,405.
ഈ പുസ്തകത്തിലെ നിയമങ്ങള്‍ ദൈവം സീനായ് പര്‍വ്വതത്തില്‍ വച്ച് മോശെക്കു കൊടുത്തവയാണ്.
സ്വീകര്‍ത്താവ്
ലേവ്യര്‍ പുരോഹിതര്‍ എല്ലാക്കാലത്തുമുള്ള യിസ്രയേല്‍ ജനത.
ഉദ്ദേശം
സമാഗമനകൂടാരത്തിൽവച്ച് മോശയെ ദൈവം വിളിക്കുന്നതെന്നാണ് ലേവ്യപുസ്തകം ആരംഭിക്കുന്നത് വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന് മധ്യ വസിക്കുവാൻ ആഗ്രഹിക്കുന്ന തേജോമയനായ ദൈവവുമായി കൂട്ടായ്മ ബന്ധത്തിൽ നിലനിൽക്കാം എന്നുള്ളതിനെ കുറിച്ചാണ് ലേവ്യപുസ്തകം പ്രതിപാദിക്കുന്നത് ഈജിപ്തിലെ സംസ്കാരത്തെയും മതത്തെയും നിരാകരിച്ച ഇസ്രായേൽജനം കനാൻ നാട്ടിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ അവിടുത്തെ സംസ്കാരവും മതങ്ങളും ഒരുപക്ഷേ അവരെ സ്വാധീനിക്കാൻ സാധ്യതയുണ്ട് ഇത്തരത്തിലുള്ള പ്രവണതകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാനും അന്യ മതസംസ്കാരങ്ങളിൽ നിന്ന് വേർപാട് സൂക്ഷിക്കുവാനും ദൈവസന്നിധിയിൽ വിശ്വസ്തരായി നിലകൊള്ളുവാനും ലേവ്യപുസ്തകം ജനത്തെ ആഹ്വാനം ചെയ്യുന്നു.
പ്രമേയം
നിര്‍ദ്ദേശങ്ങള്‍
സംക്ഷേപം
1. യാഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ – 1:1-7:38
2. പുരോഹിതന്മാർക്കുള്ള നിര്‍ദ്ദേശങ്ങള്‍ – 8:1-10:20
3. ദൈവജനത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ – 11:1-15:33
4. യാഗപീഠം, പാപപരിഹാര ദിനത്തോടുള്ള നിര്‍ദ്ദേശങ്ങള്‍ – 16:1-34
5. പ്രായോഗിക വിശുദ്ധി – 17:1-22:33
6. ശബത്ത്, പെരുന്നാള്‍, ഉത്സവങ്ങള്‍ – 23:1-25:55
7. അനുഗ്രഹത്തിനുള്ള വ്യവസ്ഥകൾ – 26:1-27:34